Showing posts with label M.D. Palluruthy. Show all posts
Showing posts with label M.D. Palluruthy. Show all posts

Wednesday, September 28, 2011

chithariya chillukal

ഡിക്സനെന്നും മാര്‍ട്ടിനെന്നും മാറി മാറി വിളിക്കപ്പെടുന്ന എന്‍റെ സുഹൃത്ത്........ എം.ഡി. പള്ളുരുത്തി എന്ന ഒരു പൊട്ട തൂലികാ നാമവും അവനുണ്ട്. കഴിഞ്ഞ ദിവസം മഹാനഗരത്തിന് അര കിലോമീറ്റര്‍ പോലും അകലെയല്ലാത്ത കുഗ്രാമത്തില്‍ പോയി തിരിച്ചു വന്ന രാത്രിയില്‍ ഞങ്ങള്‍ ഡിക്സനെ ഞെട്ടിച്ചു. മദ്യം ചേര്‍ക്കാതെയും കവിത കഴിക്കാം എന്നു രാജുവും ജയരാജുമെല്ലാം കൂടി കാട്ടിക്കൊടുത്തതിന്‍റെ ബാക്കി പത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു സ്ഥാപിക്കാം.


എന്‍റെ ചങ്ങാതീ..
ഇന്നു രാവില്‍ നീ വിളമ്പിയ
വീഞ്ഞിന്‍റെ തുള്ളികളില്‍
നിറഞ്ഞൂറിയതെല്ലാം
സുഖദ സൗഹൃദത്തിന്‍റെ
അനര്‍ഘ നിമിഷങ്ങളെന്ന്
നിന്‍റെ കുചേല സുഹൃത്ത്
തിരിച്ചറിയുന്നതു പാപമാണോ?
ഇല്ലെന്നാണ്; എന്‍റെ
ദിനാന്ത്യകുറിപ്പില്‍ ഞാന്‍
കുത്തി വരച്ചിട്ടത്.
പൊറുത്താലും.
ഉപ്പില്‍ വെന്ത മാട്ടിറച്ചി
വൃത്താകാരത്തില്‍ മുറിച്ചെടുത്ത
തക്കാളിയും വെള്ളരിക്കയും.
ജ്യാമതീയ അളവു ശാസ്ത്രം
ഓര്‍മിപ്പിച്ചിരുന്നു.
എന്നെ, ശീതീകരിച്ചെടുത്ത
കേര ലഹരിയും അതിന്‍‌മേല്‍
വൈദേശിക ലഹരിയുടെ
വിലയാര്‍ന്ന മേമ്പൊടിയും
തൊട്ടുകൂട്ടാന്‍ കവിതയുടെ
കാമ്പുള്ള സ്വാദും
ഡിക്സന്‍റെ പൊട്ടക്കവിതകളുടെ
കല്ലുകടികളും.

അവര്‍ഹനാമെന്നിലെ കവിയെ
സൗഹൃദം കൊണ്ടു കയ്യൊപ്പിട്ട്
നിരൂപണ സുഖം തേച്ചു വെച്ച
സഹിതീ സദസ്സും.

മണ്‍സൂണിലെ കാവല്‍ക്കാരി
മക്കളാം നമ്മെ ചേര്‍ത്തു വെച്ച്
പാതിരാക്കിളികള്‍ക്കൊപ്പം പകര്‍ന്ന
മാതൃവാല്‍സല്യത്തിന്‍റെ
താരാട്ടുകളും മറക്കാനാവുമോ!

By Martin Dixon
(MD Palluruthy)